സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾക്കെതിരെ താക്കീതായി പ്രതിഷേധസംഗമം

153

സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍ ഓരോ വര്‍ഷവും രാജ്യത്ത് വര്‍ദ്ധിക്കുകയാണ്. ക്രൈം റെക്കോഡ്സ് ബ്യൂറോയുടെ 2019ലെ കണക്കുകള്‍ പ്രകാരം രാജ്യത്ത് ഓരോ ദിവസവും നടക്കുന്നത് 88 ബലാല്‍സംഘക്കേസുകളാണ്. ഇതില്‍ 11 ശതമാനവും ദളിത് വിഭാഗങ്ങള്‍ക്കെതിരെയാണ്. ബി.ജെ.പി ഭരിക്കുന്ന യു.പിയില്‍ ഇത് 18%മാണ്. ദളിതര്‍ക്കെതിരായ കുറ്റകൃത്യങ്ങളില്‍ 2019ല്‍ ഉണ്ടായ വര്‍ദ്ധന 26%മാണ്. സ്ത്രീകള്‍ക്കെതിരെ ഏറ്റവും അധികം കുറ്റകൃത്യങ്ങള്‍ നടക്കുന്നതും ഏറ്റവും കൂടുതല്‍ പോക്സോ കേസുകള്‍ ഉണ്ടാകുന്നതും ഉത്തര്‍പ്രദേശിലാണ്. സ്‌ത്രീകൾക്കെതിരെയുള്ള 4,05,861 ആക്രമണത്തിൽ 59,853 എണ്ണവും യുപിയിലാണ് (14.7 ശതമാനം)‌. രാജ്യത്തിലെ ബലാല്‍സംഘ കൊലപാതക കേസുകളില്‍ 12.2%വും ഉത്തര്‍പ്രദേശിലാണ് നടന്നത്. പട്ടികജാതിക്കാർക്കെതിരായ കുറ്റകൃത്യങ്ങളിൽ 25 ശതമാനം യുപിയിലാണ്‌ (11,829 ).

https://www.facebook.com/kseboa.org/videos/397080818361448/

ഹത്രാസ് സംഭവത്തിന് ശേഷമാണ് സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍ രാജ്യമെങ്ങും വാര്‍ത്തയായത്. പ്രതികള്‍ക്ക് വേണ്ടി പരസ്യമായി ഭരണപക്ഷവും ജനപ്രതിനിധികളും നിലകൊള്ളുന്ന സാഹചര്യമാണുള്ളത്. ഈ സാഹചര്യത്തിലാണ് രാജ്യമെമ്പാടും നടക്കുന്ന സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ക്കെതിരെ കെ.എസ്.ഇ.ബി. ഓഫീസേഴ്സ് അസോസിയേഷന്‍ ലൈവ്‌ ആയി പ്രതിഷേധ സംഗമം നടത്തിയത്.

കെ.എസ്.ഇ.ബി ഓഫീസേഴ്സ് അസോസിയേഷന്റെ ഫെയിസ്ബുക്ക് പേജിലൂടെ ഒക്ടോബര്‍ 6ന് രാത്രി 8 മണിക്ക് പ്രതിഷേധ സംഗമം നടന്നത്. സി.ഐ.ടി.യു അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി സ: എ.ആര്‍ സിന്ധു മുഖ്യ പ്രഭാഷണം നടത്തി.

2020 ഒക്ടോബർ 6ന് രാത്രി എട്ടുമണിക്ക് നടന്ന പ്രതിഷേധ സംഗമത്തിൽ എ.കെ. സജിമോൾ (വനിത സബ് കമ്മിറ്റി ചെയർപേഴ്സൺ) അദ്ധ്യക്ഷത വഹിച്ചു. വനിതാസബ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീലാകുമാരി എ.എൻ സ്വാഗതം പറഞ്ഞു. കെ എസ് ഇ ബി വർക്കേഴ്സ് അസോസിയേഷൻ (സി ഐ ടി യു ) ജോയിൻ്റ് സെക്രട്ടറി ദീപാരാജൻ അഭിവാദ്യം ചെയ്ത് സംസാരിച്ചു.

പ്രതിഷേധപ്രമേയ അവതരണം ഹണി മോൾ (KSEBOA കേന്ദ്ര കമ്മിറ്റി അംഗം) നടത്തി.
കെ എസ് ഇ ബി ഓഫീസേഴ്സ് അസോസിയേഷൻ ജനറൽ സെക്രട്ടറി ലതീഷ്.പി .വി, സംസ്ഥാന കമ്മിറ്റിയംഗം ഒലീന പി എന്നിവർ പ്രമേയത്തെ പിന്താങ്ങി സംസാരിച്ചു.
ഹുസ്ന മുംതാസ് നന്ദി പറഞ്ഞു.