Home Literature

Literature

Literature

അതിശയകരമായ ജീവിതം

ഓൺലൈൻ മാഗസിനുകളിലും ഫേസ്ബുക്കിലും മാത്രമായി ചുരുങ്ങിപ്പോയ വായനയെ തിരിച്ചു പുസ്തകതീരത്തേക്ക്‌ അടുപ്പിക്കണമെന്ന ചിന്ത അദമ്യമായപ്പോൾ ഡി സി ബുക്സിൽ കയറി ഒരു ഡസൻ പുസ്തകങ്ങൾ വാങ്ങി. ഏതാദ്യം വായിക്കണമെന്നായി പിന്നീടുള്ള ചിന്താക്കുഴപ്പം. തുടങ്ങി മുഴുമിപ്പിക്കാതിരുന്നാൽ മറ്റു കഥകൾ പിന്നെ തൊടുകയേയില്ല. അട്ടിവെച്ച പുസ്തകങ്ങളെ...

നേർക്കാഴ്‌ചകളുടെ കൂട്ടുകാരി

ജീവിതത്തിന്റെ പാതിവഴിയിൽവച്ച്‌ ‘നീ എഴുതണം’ എന്ന്‌ നിർബന്ധം പിടിച്ച്‌ പൊള്ളിയ മനസ്സിനെ തണുപ്പിക്കാനായി എഴുതിത്തുടങ്ങിയ ഓഫീസ്‌ അറ്റൻഡന്റ്‌ ബിന്ദു ‘ബിന്ദു കലിപ്പത്തി’യായി മാറിയ അനുഭവങ്ങൾ കെഎസ്‌ഇബിഒഎ ന്യൂസിന്റെ വായനക്കാർക്കായി സ്വപ്‌ന പ്രഭാകരൻ പങ്കുവയ്‌ക്കുന്നു ഇത്‌ ബിന്ദു... ബിന്ദു കലിപ്പത്തി. ജീവിതം കാണാമറയത്തൊളിപ്പിച്ചുവച്ച ചുഴികളിൽപ്പെട്ടുപോയെങ്കിലും തളരാതെ...

എന്റെ സ്വപ്നയാത്ര

എപ്പോഴാണ് എന്റെ മനസ്സിൽ ഇന്ത്യയുടെ റോഡുകളിൽകൂടി സ്വന്തംവണ്ടിയിൽ ഒരു യാത്ര എന്ന സ്വപ്നം കൂടുകൂട്ടിയത് എന്ന് അറിയില്ല. യാത്രകൾ എന്നും എനിക്ക് ഒരു ലഹരി ആയിരുന്നു. ഓരോ ചെറിയ യാത്രകൾപോലും ഞാൻ ആസ്വദിച്ചിരുന്നു. ഞാൻ എന്റെ സ്വപ്നം ഭർത്താവിനോട് പറഞ്ഞപ്പോൾ അദ്ദേഹത്തിനും വലിയ...

പുഗലൂർ എച്‌.വി.ഡി.സി സബ്‌സ്റ്റേഷനിലേക്ക്‌ പഠനയാത്ര

കെ എസ്‌ ഇബി ഓഫീസേഴ്സ്‌ അസോസിയേഷന്റെ സി ഡി പി സബ്‌കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പുഗലൂർ എച്‌ വി ഡി സി സബ്‌സ്റ്റേഷനിലേക്ക്‌ പഠനയാത്ര സംഘടിപ്പിച്ചു. ഫെബ്രുവരി 29 നു രാവിലെ ഷൊർണ്ണൂരിൽ നിന്നായിരുന്നു യാത്രയുടെ തുടക്കം. കേരളത്തിന്റെ വിവിധഭാഗങ്ങളിൽ നിന്നുള്ള...

പെണ്ണിര

മൈമുനയ്ക്ക് മണ്ണിരയെക്കാണണം തോട്ടുവക്കിലെ തുരങ്കത്തില്‍ സുറുമയിട്ട കണ്ണുകള്‍ മാറിമാറി നട്ടു മണ്ണിരയെക്കണ്ടില്ല. എന്റെ കൈയിലെ ചേമ്പിലപ്പൊതി തട്ടിപ്പറിച്ചുനോക്കി. ഒരു മാളവും മണ്ണിരയ്ക്ക് ഒളിയിടമാവില്ലെന്ന് മൈമൂന അറിഞ്ഞു. കണക്കുപെട്ടീന്ന് ചൂണ്ടയെ വിളിച്ചളവെടുത്ത് ഒത്തിരി മണ്ണിരക്കുപ്പായം വെട്ടിത്തയ്ച്ചു നല്‍കി. അമ്പലക്കുളത്തില്‍ മാത്രമല്ല അവളുടെ കണ്ണിലുമപ്പോള്‍ ജലം തേങ്ങിക്കിടന്നു. അന്നു പിണങ്ങിപ്പോയവളെ കുട്ടികള്‍ ഓലപ്പന്തലിനിട്ട കണ്ണുകളിലൂടെ കതിര്‍മണ്ഡപത്തില്‍ കണ്ടു. മൈമുനയെ താലികെട്ടുന്ന ചൂണ്ട മൈതീനെക്കണ്ടു. മൈതീനിക്കയുടെ ഊത്തകേറിയ ശരീരം മൈമുനയെ സന്തൂക്കിന്നിറക്കി * മയ്യത്തു നിസ്കാരത്തിനു കിടത്തി ആറടിമാളം ഒളിയിടമാണെന്ന് അവളറിഞ്ഞു കാണുമോ. നൗഷാദ് പത്തനാപുരം

ഇല്ല

-കവിത സമയമില്ലപണികൾ തീരുന്നില്ല.സങ്കടത്താലുറക്കംതളിർത്തില്ലസ്വപ്നമൊക്കെയുംതോളത്തു തൂക്കിയി-ട്ടലറി മിന്നലിൻതീവണ്ടി പോയില്ല.നിഴലുകൾക്കുപിന്നാമ്പുറത്തെവിടെയോനിലവിളിക്കാറ്റുകണ്ടിട്ടറിഞ്ഞില്ല.വഴികളിൽ മുഖംമൂടിവില്ക്കുന്നവർഒച്ചമായ്ച്ചുചിരിച്ചതറിഞ്ഞില്ല.പനിപിടിച്ചപകലുകൾക്കപ്പുറംതനിയെ ഊളിയി-ട്ടോർമ പകുത്തില്ല.കെട്ടഴിഞ്ഞഴി-ഞ്ഞൂർന്നു വീഴുംഇരുട്ടുച്ചിയിൽ തട്ടിനോവാതിരുന്നില്ല.പകയൊഴിച്ചുപതപ്പിച്ച ചിന്തകൾനിമിഷ നേരത്തി-ലെണ്ണാൻ കഴിഞ്ഞില്ല.മതിലുകെട്ടി-ത്തിരിച്ചൊരാകാശത്ത്ചിറകടിക്കാൻമനസ്സും തുനിഞ്ഞില്ല.ഒരു നിലാക്കുളിർപൊട്ടിവീഴും പോലെആർദ്രമൗനമുരുണ്ടങ്ങുപോയില്ല.പല്ലു പോയകഥകൾകേട്ടങ്ങനെവില്ലുവണ്ടികിതച്ചങ്ങു വന്നില്ല.മുല്ല പോലെമണംതുന്നി കാഴ്ചകൾചില്ലു ചിത്രംവരയ്ക്കാൻ മറന്നില്ല.ഇല്ലൊരാളുംവരില്ലെന്നറിഞ്ഞിട്ടുംതെല്ലു സങ്കടംതോന്നാതിരുന്നില്ല.

സ്മൃതി

കളഞ്ഞു പോയതെന്തോ തിരഞ്ഞു തിരഞ്ഞു ഞാനാ ഒഴിഞ്ഞ ശവപ്പറമ്പിലേക്ക്‌ നടന്നു അതിന്റെ ഇരുണ്ട കോണിൽ ഞാൻ ആരും കാണാതെ വെറുതെ ചിക്കിപ്പരതി നിന്നു അവിടെയിടിഞ്ഞ സാമ്രാജ്യത്തിന്റെ അരികു തട്ടിയെൻ പെരുവിരൽ ആഴത്തിൽ മുറിഞ്ഞു കിനിഞ്ഞ ചോര ഞാൻ കുടഞ്ഞെറിഞ്ഞത്‌ ദൂരെ സ്മൃതിമണ്ഡപത്തിൽ തട്ടിച്ചിതറി അവിടെ വീശിയ തണുത്ത- കാറ്റിപ്പോൾ മൃതിഗന്ധമല്ലാ- അധിപന്റെ ഗതകാലപ്രണയം മണത്തു നിരന്ന സാമ്രാജ്യങ്ങൾ മുഴുവനും അളന്നിട്ടും അവനുള്ളിൽ ഒരു മഹാസാമ്രാജ്യം തീർത്തും ഒഴിഞ്ഞു തന്നെ കിടന്നു. തിരഞ്ഞു...

നൈസാമിൻെറ കോട്ട കാണാൻ ഒരു പെൺയാത്ര

കെ എസ് ഇ ബി ഓഫീസേഴ്‌സ് അസ്സോസിയേഷൻ വനിതാ സബ്കമ്മിറ്റിയുടെ നേതൃത്വത്തിൽ ഞങ്ങൾ 35 വനിതാംഗങ്ങളും , ഒരു അമ്മയും 5 പെൺമക്കളും ഒന്നിച്ച് ഹൈദരാബാദിലേക്ക് ഫെബ്രുവരി 7, 8, 9 തീയതികളിലായി 3 ദിവസത്തേക്ക്...

കൊറോണ കൊണ്ടുപോയ ഓണം

ചെറുകഥ തിരുവോണം ആയതിനാൽ റോഡിൽ തിരക്ക് കുറവായിരുന്നുവെങ്കിലും എരഞ്ഞോളി പാലത്തിന്റെ പണി നടക്കുന്നതിനാൽ കാറ് മെല്ലെയാണ് പോയ്ക്കൊണ്ടിരുന്നത് . കാറിന്റെ പിൻസീറ്റിലിരുന്ന എന്റെ പതിനാലു വയസ്സായ മകന്റെ കണ്ണുകൾ പാലത്തിന്റെ പണിയെടുക്കുന്ന അന്യസംസ്ഥാനതൊഴിലാളികളിലുംഅവിടെ നിന്നും തെല്ല്...

സ്മാര്‍ട്ട് മീറ്റര്‍ പൊതുമേഖലയില്‍ നടപ്പാക്കുക-ഇഫി ഡിവിഷന്‍ ധര്‍ണ്ണ ജനു.12ന്

സ്മാര്‍ട്ട് മീറ്റര്‍ വ്യാപനവുമായി ബന്ധപ്പെട്ട് സമീപ കാലത്ത് കേരള കൗമുദി, മാതൃഭൂമി അടക്കമുള്ള മാധ്യമങ്ങള്‍ വഴി വലിയ കുപ്രചരണങ്ങളാണ് നടന്നത്. കെ.എസ്.ഇ.ബിയിലെ യൂണിയനുകള്‍ സ്മാര്‍ട്ട് മീറ്റര്‍ പദ്ധതിയെ അട്ടിമറിക്കുന്നുവെന്നും ഇത്...

Popular Videos